യാതൊരു അംഗീകൃത മാനദണ്ഡങ്ങളുംപാലിക്കാതെ കേരളത്തില്‍ നടക്കുന്നഔഷധപരീക്ഷണങ്ങളെ സംബന്ധിച്ച് വിവരംപുറത്തുവന്നിരിക്കുകയാണ്നേരത്തെ മറ്റ് ചിലപ്രമുഖ ആശുപത്രിയില്‍ നടന്നുവന്നിരുന്നഔഷധപരീക്ഷണങ്ങളെ സംബന്ധിച്ചുംഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.മധ്യപ്രദേശിലും മറ്റു ചില സംസ്ഥാനങ്ങളില്‍നടന്നുവരുന്ന അനധികൃതഔഷധപരീക്ഷണങ്ങള്‍ അടിയന്തിരമായിഅവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്സുപ്രീംകോടതി അടുത്തകാലത്ത് പുറപ്പെടുവിച്ചഉത്തരവ് രാജ്യത്ത് വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടുവരികയാണ്ആദിവാസികളിലും ദളിതരിലുംയാതൊരു മാനദണ്ഡങ്ങ:ളും പാലിക്കാതെഔഷധങ്ങളും ഗര്‍ഭപാത്ര കാന്‍സറിനുള്ളവാക്സീനുകളും പരീക്ഷിച്ചുവരുന്നതായിജനകീയാരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെവെളിപ്പെടുത്തിയിരുന്നു

 

പാര്‍ലമെന്റിലെ  ആരോഗ്യ-കുടുംബക്ഷേമസ്റ്റാന്റിങ്ങ് കമ്മറ്റി 2012 മെയ് മാസത്തില്‍അവതരിപ്പിച്ച അമ്പത്തി ഒമ്പതാം റിപ്പോര്‍ട്ടില്‍ഔഷധപരീക്ഷണങ്ങളൊന്നും ഇന്ത്യയിലോവിദേശത്തോ നടത്താത്ത നിരവധി മരുന്നുകള്‍ഇന്ത്യയില്‍ വിറ്റുവരുന്നു എന്ന ഞെട്ടിപ്പിക്കുന്നവിവരം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. 2008 ജനുവരിമുതല്‍ 2010  ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ഇത്തരത്തിലുള്ള 33 ഔഷധങ്ങള്‍മാര്‍ക്കറ്റുചെയ്യാന്‍ അനുവദിക്കപ്പെട്ടതായിറിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്ഇന്ത്യയില്‍മാര്‍ക്കറ്റുചെയ്യുന്ന മരുന്നുകള്‍ക്കനുമതി നല്‍കേണ്ടസെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ഓര്‍ഗനൈസേഷന്റെ നിരവധി പ്രവര്‍ത്തനവൈകല്യങ്ങളും അടിസ്ഥാന സൌകര്യങ്ങളുടെഅപര്യാപതതയും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നുമുണ്ട്.എന്നാല്‍ നാളിതുവരെ ഈ റിപ്പോര്‍ട്ടിന്മേല്‍കേന്ദ്രസര്‍ക്കാര്‍ യാതൊരു നടപടിയുംസ്വീകരിച്ചതായി കാണുന്നില്ല.

ഇന്ത്യന്‍ ജനതയെ പരീക്ഷണമൃഗങ്ങളായിമാറ്റികൊണ്ടിരിക്കുന്ന വിദേശ ബഹുരാഷ്ട്രാകമ്പനികളെ വഴിവിട്ടു സഹായിക്കുന്ന ഇന്ത്യാസര്‍ക്കാരിന്റെ വിനാശകരമായ ഔഷധനയത്തിന്റെ ഫലമായാണ് ഇത്തരത്തിലുള്ളഔഷധപരീക്ഷണങ്ങള്‍ നടക്കുന്നതിനുള്ളഅടിസ്ഥാന കാരണം.  ഇന്ത്യന്‍ പേറ്റന്റ്നിയമത്തില്‍ 2005 ല്‍ ലോകവ്യാപാരസംഘടനയുടെ നിബന്ധന പ്രകാരം മാറ്റംവരുത്തിയതോടെ മുന്‍കാലങ്ങളിലെ പോലെവിദേശത്ത് പേറ്റന്റ് ചെയ്യപ്പെടുന്ന മരുന്നുകള്‍ഇതരരീതികളുപയോഗിച്ച് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍കമ്പനികള്‍ക്ക് കഴിയില്ലഅതോടെ പല ഇന്ത്യന്‍കമ്പനികളും വിദേശകമ്പനികള്‍ക്ക് വേണ്ടി പുറംകരാര്‍ ഗവേഷണവും ഔഷധപരീക്ഷണവുംനടത്തുന്നതിനുള്ള ഏജന്‍സികളായിമാറികൊണ്ടിരിക്കയാണ്ബഹുരാഷ്ട്രാമരുന്നുകമ്പനികള്‍ പലതും ഇന്ത്യയെ പോലുള്ളവികസ്വരാജ്യങ്ങളാണ് ഔഷധപരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുക്കാറുള്ളത്നവീന ഔഷധങ്ങള്‍ ഗവേഷണം നല്‍കികണ്ടെത്തി മാര്‍ക്കറ്റ് ചെയ്യുന്നതിനായിവിദേശരാജ്യങ്ങളില്‍ വന്‍ തുകചെലവിടേണ്ടതുണ്ട്വികസിതരാജ്യങ്ങളില്‍മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്കായിഓരോമരുന്നിനും ഏതാണ്ട് 15 കോടിഡോളറാണ്വേണ്ടിവരികഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ഇതിന്റെ പകുതിയില്‍ താഴെ ചെലവിട്ടാല്‍മതിയാവുംവികസിതരാജ്യങ്ങളിലെ ജനങ്ങള്‍ഔഷധപരീക്ഷണങ്ങള്‍ക്ക് വിധേയരാവാന്‍വിസമ്മതിക്കുന്നതും ഇത്തരം പരീക്ഷണങ്ങള്‍ഇവിടെ നടത്തുന്നതിനുള്ള കാരണമാണ്.

ചികിത്സതന്നെ അപ്രാപ്യരായ ഇന്ത്യയെ പോലുള്ളരാജ്യങ്ങളിലെ ദരിദ്രരായ രോഗികള്‍പരീക്ഷണത്തിന്റെ ഭാഗമായിട്ടെങ്കിലുംസൌജന്യമായി ലഭിക്കുന്ന മരുന്നു സ്വീകരിക്കാന്‍തയ്യാറാവുന്നുകര്‍ശനമായ നിരീക്ഷണസംവിധാനങ്ങളുടെ കീഴില്‍ രോഗികളുടെഅറിവോടുകൂടിയ സമ്മതത്തോടുകൂടി മാത്രമേവികസിതരാജ്യങ്ങളില്‍ മനുഷ്യരില്‍പരീക്ഷണങ്ങള്‍ നടത്താനാവൂഎന്നാല്‍ഇവിടെയാവട്ടെ നിയമങ്ങളിലെ പഴുതുകളുംനിരീക്ഷണ സംവിധാനങ്ങളുടെ പിടിപ്പുകേടുംനാട്ടുകാരുടെ ഇത്തരം കാര്യങ്ങളിലുള്ളഅജ്ഞതയും മുതലെടുത്ത് എന്തു പരീക്ഷണവുംനടത്താനാവുംഇന്ത്യയില്‍ വര്‍ധിച്ചുവരുന്നജീ‍വിതരീതി രോഗങ്ങളും വിദേശകമ്പനികളെആകര്‍ഷിക്കുന്ന ഘടകമാണ്.

കരാര്‍ ഗവേഷണത്തിനുള്ള നിരവധി ദേശീയഅന്തര്‍ദേശീയ ഏജന്‍സികളും ഇന്ത്യയില്‍പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.. 2007 ഓടെ ഇന്ത്യന്‍കമ്പനികള്‍ക്ക് വിദേശകമ്പനികളില്‍ നിന്നുംകരാര്‍ ഗവേഷണത്തിലൂടെ ലഭിച്ചത് 20 കോടിഡോളറാണ്രണ്ടായിരത്തി\പത്തില്‍ നൂറുകോടിഡോളരിന്റെ “ബിസിനസ്സ്“ ഈ മേഖലയില്‍നടന്നതായി കരുതപ്പെടുന്നുവന്‍കിടകമ്പനികളുടെ ഈ സാമ്പത്തിക ദുരക്കിടെ വിസ്മരിക്കപ്പെട്ടു പോവുന്നത് പരീക്ഷണ വിധേയരാവുന്ന രോഗികളുടെമനുഷ്യാവകാശങ്ങളും ജീവനുമാണ്സുപ്രീം കോടതിയില്‍ ഡ്രഗ് കണ്‍ ട്രോളര്‍ബോധിപ്പിച്ചത് കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷണങ്ങളുടെ ഫലമായിമാത്രം 2000പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്.

ഇന്ത്യയിലെ പൊതു ഗവേഷണസ്ഥാപനങ്ങളിലൂടെ നാട്ടിനാവശ്യമായ ഔഷധങ്ങള്‍ഗവേഷണം ചെയ്തു കണ്ടെത്തി പൊതുമേഖല ഔഷധകമ്പനികള്‍ വഴി ഉല്പാദിപ്പിച്ച്വിലകുറച്ച് ജനങ്ങളിലെത്തിക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ആരംഭീക്കേണ്ടതുണ്ട്.  അതോടൊപ്പം ഒരു ജനകീയ ആരോഗ്യ നയത്തിന്റെ ഭാഗമായിസമഗ്രമായ ഔഷധനയം ആവിഷ്കരിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍തയ്യാറാവണം. അതോടൊപ്പം കേരളത്തില്‍ ഇപ്പോള്‍ നടന്നുവരുന്നഔഷധഗവേഷണങ്ങളെ സംബന്ധിച്ച് സമഗ്രമായ ഒരന്വേഷണം നടത്താന്‍ കേരളസര്‍ക്കാര്‍ ഉത്തരവിടേണ്ടതാണ്.

 

കെ.റ്റി രാധാകൃഷ്ണന്‍                           

പ്രസിഡന്റ് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

 
ടി. കെ.  ദേവരാജന്‍

ജനറല്‍ സെക്രട്ടറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

 

 

Categories: Updates