പരിസ്ഥിതിയുടെ ശാസ്ത്രവും രാഷ്ട്രീയവും   ഡോ. ആര്‍.വി.ജി. മേനോന്‍

 

പ്രകൃതിയുമായി സമരസപ്പെട്ടുകൊണ്ടുള്ള ജീവിതം മാത്രമേ സുസ്ഥിരമാവൂ;അതായിരിക്കണം നമ്മുടെ ലക്ഷ്യവുംപക്ഷേ  അത് ഏതറ്റം വരെ സാധ്യമാണ്പ്രകൃതിനിയമങ്ങള്‍ അലംഘനീയമാണ്സംശയമില്ല.എങ്കിലും അവ നമുക്ക്  പലപ്പോഴും ലംഘിക്കേണ്ടി വരും,ലംഘിച്ചിട്ടുമുണ്ട്ഒരര്‍ഥത്തില്‍ കാര്ഷികസംസ്കൃതി രൂപം കൊള്ളുന്നത്‌ തന്നെ അത്തരത്തിലുള്ള ഒരു പ്രകൃതി നിഷേധത്തിലൂടെയാണ്. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ചിരുന്ന ആദിമമനുഷ്യന്‍ അമ്പും വില്ലും കണ്ടുപിടിച്ചതോടെ അധൃഷ്യനായ ഒരു വേട്ടക്കാരനായി.കൂട്ടായും പരസ്പരം ആശയവിനിമയം നടത്തിയും വേട്ടയാടിയിരുന്ന അവന്റെ ആക്രമണശേഷിക്ക് മുന്നില്‍ ഒരു ജീവിക്കും പിടിച്ചുനില്‍ക്കാനാവുമായിരുന്നില്ലഅതിന്റെ ഫലമായി അവന്റെ വംശം വര്‍ധിച്ചു;അതോടൊപ്പം മനുഷ്യന് ആഹാരമാകാവുന്ന മൃഗങ്ങള്‍ക്ക് ക്ഷാമം നേരിട്ടുകാലത്തുണ്ടായ കാലാവസ്ഥാ മാറ്റവും (അത് അവസാനത്തെ ഹിമയുഗത്തിന്റെ അന്ത്യം കുറിച്ച കാലമായിരുന്നു – ബി സി 8000 .) അതിന് കാരണമായിട്ടുണ്ടാവാംഇത്പ്രകൃതിയില്‍ പലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്ഇരകള്‍ക്ക് ക്ഷാമം ഉണ്ടാകുമ്പോള്‍ അതിനനുസരിച്ച് വേട്ടക്കാരുടെ എണ്ണവും കുറയുംകുറഞ്ഞേപറ്റൂആഹാരം കുറയുമ്പോള്‍ ശിശുമരണം കൂടുംരോഗം കൂടുംഅപ്പോള്‍ ജനസംഖ്യയും കുറയുംവേട്ടക്കാരുടെ എണ്ണം കുറയുമ്പോള്‍ ഇരകളുടെ എണ്ണം കൂടും. ഇങ്ങനെ ഇരകളുടെയും വേട്ടക്കാരുടെയും എണ്ണം ക്രമപ്പെടുത്തുക എന്നത് പ്രകൃതിനിയമം ആണ്‌.അതനുസരിച്ച് ഭക്ഷണക്ഷാമം ഉണ്ടായപ്പോള്‍ മനുഷ്യരുടെഎണ്ണവും കുറയെണ്ടതായിരുന്നുപക്ഷേ നമ്മുടെ അമ്മമാര്‍ കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുന്നത്  കണ്ടു വെറുതെയിരിക്കാന്‍ കൂട്ടാക്കിയില്ലഅവര്‍ മറ്റു ഭക്ഷണവസ്തുക്കള്‍ തേടിപ്പിടിച്ചു.മുന്‍പുതന്നെ പരിചിതമായിരുന്ന പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും നട്ടുവളര്‍ത്തിയെടുത്ത് അവയുടെ ലഭ്യതവര്‍ധിപ്പിക്കാന്‍ തുടങ്ങിഅങ്ങനെയാണ് കൃഷി ആരംഭിച്ചത്.അര്‍ത്ഥത്തില്‍ വേട്ടക്കാരനായ ആദിമനുഷ്യന്‍ ഇരകളുടെ എണ്ണത്തിനനുസരിച്ച് സ്വയം പരിമിതപ്പെടാതെ ജനസംഖ്യാവര്‍ധനയ്ക്ക് തുടക്കം കുറിച്ചത് ആദ്യത്തെപ്രകൃതിനിയമ ലംഘനം ആയിരുന്നു എന്ന്‌ പറയാം.

 

കൃഷി തന്നെ വാസ്തവത്തില്‍ പ്രകൃതിവിരുദ്ധമാണ്.പ്രകൃതിയുടെ ഭാഷ ജൈവ വൈവിധ്യത്തിന്റെതാണല്ലോ.കൃഷിയാണെങ്കില്‍ ഏകവിളയില്‍ അധിഷ്ടിതവും.വിളയല്ലാത്തതെല്ലാം കളയാണ് നമുക്ക്. (അതുകൊണ്ടായിരിക്കാം കൃഷി ശാസ്ത്രജ്ഞനായ കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍കാമ്പസിലെ ഇക്കൊണോമിക്കലി യൂസ്ഫുള്‍ അല്ലാത്തമരങ്ങളെല്ലാം വെട്ടിക്കളയാന്‍ ഉത്തരവിട്ടത് !)  പക്ഷേ പ്രകൃതിക്ക് കള എന്നൊരു സങ്കല്പമില്ലല്ലോഅതില്‍ ഓരോന്നിനും അതാതിന്റെ ധര്‍മം ഉണ്ട്. ഒന്നും മറ്റൊന്നിനു മീതെ അല്ലഅതിന് കടകവിരുദ്ധമാണ് കൃഷിയുടെതത്വശാസ്ത്രംഅതുപോലെ തന്നെ കൃഷി എക്കാലവും പ്രകൃതിയുടെ സ്വാഭാവികമായ വ്യതിയാനങ്ങളെ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്അണ കെട്ടിയുള്ളജലസേചനത്തിന് മെസോപ്പോട്ടെമിയയോളം പഴക്കമുണ്ട്.അതിനുള്ള വിലയും നാം കൊടുത്തിട്ടുണ്ട്.ആയിരത്താണ്ടുകളായി നദികളിലൂടെ ഒഴുകിവന്ന വെള്ളത്തിലെ ലവണത അവിടങ്ങളിലെ കൃഷിഭൂമികളെ എല്ലാം മരുഭൂമികളാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നുഎംഗല്‍സ് പറഞ്ഞ പ്രകൃതിയുടെ തിരിച്ചടി തന്നെ. പക്ഷേഎന്നുവച്ച് നാം കൃഷി ഉപേക്ഷിക്കാനോ   ജലസേചനം വേണ്ടെന്നുവയ്ക്കാനോ പോകുന്നില്ലഅതിന് പകരം ജലസേചനം മൂലമുള്ള ലവണതാ വര്‍ധന എങ്ങനെ തടയാംഎന്ന്‌ അന്വേഷിച്ചു കണ്ടെത്തുംഉറപ്പാണ്.

 

ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഭക്ഷ്യോത്പാദനം വര്‍ദ്ധിക്കില്ലഅങ്ങനെ അനിവാര്യമായുണ്ടാകുന്ന ക്ഷാമത്തില്‍ ജനപ്പെരുപ്പം താനേ നിലയ്ക്കും എന്ന മാല്‍തൂസിയന്‍ സിദ്ധാന്തത്തെയും നാം തോല്‍പ്പിച്ചുപാവം മാല്തൂസ് ചൂണ്ടിക്കാണിച്ചത് മറ്റൊരു പ്രകൃതിനിയമം മാത്രമായിരുന്നുകാര്യങ്ങള്‍ മുറപോലെ‘ നീങ്ങാന്‍ വിട്ടിരുന്നെങ്കില്‍ അങ്ങനെ തന്നെസംഭവിക്കുമായിരുന്നുതാനുംപക്ഷേ നാം അങ്ങനെ തോറ്റുകൊടുക്കാന്‍ തയാറായിരുന്നില്ലനാം രാസവളങ്ങളും രാസ കീടനാശിനികളും കണ്ടുപിടിച്ചു. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ തിരഞ്ഞെടുത്ത് പ്രചരിപ്പിച്ചു.അതില്‍ പല പാളിച്ചകളും പറ്റി എന്നത് സത്യമാണ്.അതിന്റെ വില നാം കൊടുക്കുന്നുമുണ്ട്‌. (എമ്ഗേല്സിനെ ഓര്‍ക്കുക!) പക്ഷേ മാല്‍ത്തൂസ് പ്രവചിച്ചതുപോലുള്ള വന്‍ ക്ഷാമമോ ജനസംഖ്യാ തകര്‍ച്ചയോ ഉണ്ടായില്ല.പ്രകൃതിയുടെ നിയമങ്ങള്‍ ലംഘിച്ചതുകൊണ്ടുണ്ടായ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ അതുകൊണ്ടുതന്നെ നമുക്ക് പ്രക്രുതിവിരുദ്ധ മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടിയും വരുന്നു.ഏതാണ് വേണ്ടിയിരുന്നത്എല്ലാം പ്രകൃതി നിയമങ്ങള്‍ക്കു വിട്ടിട്ടു ക്ഷാമം മൂലവും രോഗം മൂലവും ജനസംഖ്യ താനേചുരുങ്ങുന്നത് കാത്തിരിക്കണമായിരുന്നോനമുക്ക് തര്‍ക്കിക്കാംതിരഞ്ഞെടുക്കാംഒന്നുമില്ലെങ്കില്‍ അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്ക് ഇപ്പോള്‍ ഉണ്ടല്ലോ!

അതുപോലെ തന്നെയാണ് രോഗചികിത്സയും പകര്‍ച്ചവ്യാധി നിയന്ത്രണവും സാധ്യമാക്കിയജനസംഖ്യാ വര്‍ധനവിന്റെ കാര്യവും.കാര്‍ഷിക സമൂഹത്തിലെ ജനസംഖ്യയെ നിയന്ത്രിച്ചിരുന്ന ഘടകങ്ങളായിരുന്നു ഇടയ്കിടെ ഉണ്ടാകുന്ന ഭീകരമായപകര്‍ച്ചവ്യാധികളും മഹാമാരികളും.  ആധുനിക ശാസ്ത്രം അവയ്ക്കുള്ള പ്രതിവിധികള്‍ കണ്ടെത്തിഅതും ജനസംഖ്യാ വര്‍ധനവിന് കാരണമായിമാത്രമല്ല. മാരകമായ ജന്മവൈകല്യങ്ങള്‍ ഉള്ളവരെയും നാം മരിക്കാന്‍ അനുവദിക്കുന്നില്ല. ആധുനിക വൈദ്യം അവരെ രക്ഷിച്ചെടുക്കുംതന്നെയുമല്ലഅവരെ വളര്‍ത്തി വലുതാക്കി സന്താന സൃഷ്ടി നടത്താനും നാം അനുവദിക്കുന്നു.അങ്ങനെ ജനിതക തകരാറുകള്‍ തലമുറകളിലേക്ക്പകര്ത്തപ്പെടുന്നു.  ജനിതക വൈകല്യങ്ങള്‍ ഉള്ള കുഞ്ഞുങ്ങള്‍ നേരത്തെ മരിക്കുക എന്നത് ഓരോ ജൈവ ഇനത്തിന്റെയും ജനിതക ആരോഗ്യം നിലനിര്‍ത്താനുള്ളപ്രകൃതി തന്ത്രമാണ്. അങ്ങനെയും നാം പ്രകൃതിയെതോല്‍പ്പിക്കുകയാണ്പക്ഷേ അതിന്റെ  അനിവാര്യമായ ഫലം മാനവജാതിയുടെ ജനിതക ശോഷണമാണ്.എന്നുവച്ച് നമുക്ക് ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങളെ കൈയൊഴിക്കാനും കഴിയില്ലഅതാണ് നാം മനുഷ്യത്വം എന്ന്‌ വിളിക്കുന്ന ഗുണം. പ്രകൃതിയുടെ നിയമം ലംഘിച്ചതിനുള്ള വില നാം കൊടുത്തെ മതിയാവൂ.അപ്പോള്‍ പിന്നെ അവശേഷിക്കുന്ന മാര്‍ഗം ജനിതക തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള കൃത്രിമ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്നതല്ലേഅതാണ് നാം ജെനെറ്റിക് എന്ജിനീയറിങ്ങിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്നത്വീണ്ടും പ്രകൃതിനിയമത്തിന്റെ ലംഘനം തന്നെ
  

ഇതേ മാതൃക തന്നെയാണ്  മനുഷ്യനും പരിസ്ഥിതിയുമായുള്ള ബന്ധത്തിലും നാം കാണുന്നത്മാറ്റം എന്നത് പരിസ്ഥിതിയുടെ മുഖമുദ്രയാണ്.നാം ഇന്ന് കാണുന്ന പരിസ്ഥിതി നിലവില്‍ വന്നത് എത്രയോ കാലത്തെ മാറ്റങ്ങളിലൂടെയാണ് മാറ്റങ്ങള്‍ക്കനുസരിച്ച് പരിവര്‍ത്തനം സംഭവിച്ച ജീവജാലങ്ങള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂ എന്നതുകൊണ്ട്‌ സ്വാഭാവികമായും പ്രകൃതിയില്‍ എല്ലാ ജീവികളും അവയുടെ ആവാസവ്യവസ്ഥയും തമ്മില്‍ സമഞ്ജസമായ സമതുലനം കാണാം സമതുലനം സാധ്യമാകാത്ത ജീവികള്‍ അന്യം നിന്നുപോയി എന്നതാണ് വാസ്തവംഅങ്ങനെ അന്യം നിന്നുപോയ ജീവികള്‍ അസംഖ്യമാണെന്നു അവയുടെ ഫോസിലുകള്‍ സൂചിപ്പിക്കുന്നുപക്ഷേപ്രകൃതിയില്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്  സാധാരണഗതിയില്‍ വളരെക്കാലം കൊണ്ടും ക്രമാനുഗതമായും ആണ്‌ എന്നതുകൊണ്ട്‌കുറേ ജീവികള്‍ക്കെങ്കിലും പരിണാമത്തിലൂടെ അതിജീവിക്കാനുള്ള സാവകാശം കിട്ടുംഎന്നാല്‍ ഇതില്‍ നിന്ന്‌ വ്യത്യസ്തമായി അഗ്നിപര്‍വത സ്ഫോടനംഉല്കാ പതനം തുടങ്ങി ആകസ്മികമായുണ്ടാകുന്ന അത്യാഹിതങ്ങളും ഉണ്ടായിട്ടുണ്ട് എന്നത് പ്രസ്താവ്യമാണ്അപ്പോഴൊക്കെ വന്‍തോതിലുള്ള ജൈവനാശവും ഉണ്ടായിക്കാണണംഇതുപോലുള്ള മാറ്റങ്ങള്‍ ഭൂവ്യവസ്ഥയിലും ഉണ്ടായിട്ടുണ്ട്.ഉദാഹരണമായി കേരളത്തിന്റെ ഇന്നുകാണുന്ന തീരപ്രദേശം താരതമ്യേന സമീപകാലത്ത്രൂപംകൊണ്ടതാണെന്നുള്ളതിനു പലതെളിവുകളും ഉണ്ട്വര്‍ക്കല്യ്ക്ക് വടക്കോട്ട്‌ ഒരുപക്ഷെ കണ്ണൂര്‍ വരെയുള്ള കടല്‍തീരം നദികളില്‍ നിന്ന്‌ ആകസ്മികമായുണ്ടായ വെള്ളപ്പൊക്കങ്ങളിലൂടെ അടിഞ്ഞുകൂടിയ എക്കല്‍ വീണു രൂപം കൊണ്ടതായിരിക്കാം. അങ്ങനെയുണ്ടായ കായലുകളും ഓരോ വര്‍ഷവും വന്നടിയുന്ന എക്കല്‍ കാരണം ക്രമമായി നികന്നുകൊണ്ടിരിക്കുകയാണ്ആദ്യകാലത്ത് കടലിന്റെ ഭാഗമായിരുന്നകായലുകളുടെ ആഴം വളരെ കുറഞ്ഞിടുണ്ടാകണം1400 വര്‍ഷം മുന്‍പ്  കൊടുങ്ങല്ലൂര്‍ കായലിന്റെ ആഴം 30മീറ്ററില്‍ കൂടുതല്‍ ഉണ്ടായിരുന്നു എന്നും 600 വര്‍ഷം മുന്‍പ് കൊച്ചീക്കായലിന്റെ  ആഴം ഇന്നത്തേതിനേക്കാള്‍ 5 മീറ്റര്‍ കൂടുതലായിരുന്നു എന്നും ശാസ്ത്രജ്ഞന്മാര്‍ കണക്കുകൂട്ടുന്നുഇതൊക്കെസ്വാഭാവിക പ്രതിഭാസങ്ങളാല്‍ ഉണ്ടായതാണെങ്കില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനകത്ത് മാനുഷിക ഇടപെടലുകളാല്‍പ്രക്രിയകള്‍ക്ക് അപകടകരമായ ഗതിവേഗം സംഭവിച്ചിട്ടുണ്ട്.വേമ്പനാട്ടുകായലില്‍ ഡ്രെഡ്ജിംഗ് മുഖേന കൃത്രിമമായി ആഴം നിലനിര്‍ത്തുന്ന മേഖലകള്‍ ഒഴിച്ചാല്‍ മറ്റു മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ 50 വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ആഴം പാതിയായിട്ടുണ്ടെന്നു പഠനങ്ങള്‍കാണിക്കുന്നുഅപ്പോള്‍ നാം കൃത്രിമമായ മാര്‍ഗങ്ങളിലൂടെ അതിന്റെ ആഴം പുനസ്ഥാപിക്കണ്ടേഅതോ,തിനെ താനേ തൂര്‍ന്നുവരാന്‍ അനുവദിക്കണോ?


 

  ഇതാണ് പ്രകൃതിയില്‍ താനേ നടക്കുന്ന പ്രക്രിയകളും മാനുഷിക ഇടപെടലുകളും തമ്മിലുള്ള വ്യത്യാസംസ്വാഭാവിക പ്രക്രിയകളിലൂടെ കടല്‍ കായലായപ്പോഴും അതിന്റെ ആഴം കുറഞ്ഞുവന്നപ്പോഴും അതിനുസൃതമായി അവിടെ പുതിയജീവിവര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞുവന്നുപഴയത് പലതുംഅന്യംനിന്നുപോയിട്ടുണ്ടാവാംപക്ഷേ അവയ്ക്കുപകരം പുതിയവ വന്നു ജൈവസമ്പത്തും വൈവിധ്യവും നിലനിര്‍ത്തിപക്ഷേ നാം ഏതാനും പതിറ്റാണ്ടുകൊണ്ട്‌വരുത്തുന്ന മാറ്റങ്ങള്‍ക്കു അനുസൃതമായി പലതും നഷ്ടപ്പെടുംപകരം പുതിയവയ്ക്ക് വളര്‍ന്ന് പെരുകാന്‍ സാവകാശം കിട്ടുന്നുമില്ലഅങ്ങനെ പകരം വരുന്നവ നമുക്ക് ഉപകാരപ്രദം ആകണമെന്നുമില്ല.എന്തെന്നാല്‍ നമ്മുടെ ജീവിതവും ഉപഭോഗരീതികളും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത് നിലവിലിരുന്നആവാസവ്യവസ്ഥയ്ക്ക് അനുസൃതമായിട്ടാണല്ലോഅപ്പോള്‍, ഒന്നുകില്‍ നിലവിലുള്ള വ്യവസ്ഥയ്ക്ക് നാം വരുത്തുന്ന മാറ്റങ്ങള്‍ നമുക്ക് തന്നെ വിനയാകുന്നില്ല എന്ന്‌ ഉറപ്പുവരുത്തണംഅല്ലെങ്കില്‍  മാറിവരുന്ന ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി നാം നമ്മുടെ ജീവിതവും മാറ്റണം.രണ്ടായാലും വരും വരായകകള്‍ അറിയാതെ അല്ലെങ്കില്‍ കണക്കിലെടുക്കാതെ നാം ചെയ്യുന്ന പ്രവൃത്തികളാണ് പാരിസ്ഥിതികദുരന്തങ്ങളില്‍ കലാശിക്കുന്നത്.

ഇവിടെ നാം പഠിക്കേണ്ട സുവര്‍ണ പാഠങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: 
ആവാസവ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടല്ലാതെ നമുക്ക് അതിജീവനം സാധ്യമല്ലരീതി നാം ബോധപൂര്‍വം സ്വീകരിച്ചുകഴിഞ്ഞുആകാശത്തെ പറവകളെപ്പോലെയോ  കടലിലെ മീനുകളെപ്പോലെയോ വിതയ്ക്കാതെയും കൊയ്യാതെയും നമുക്ക് ജീവിക്കാനാവില്ലഈ വഴി  നാം എന്നേ തിരഞ്ഞെടുത്തുകഴിഞ്ഞുഇനി തിരിച്ചുപോക്കില്ല.

 

പക്ഷേ നമ്മുടെ ദീര്‍ഘകാല അതിജീവനം പ്രകൃതിയുമായുള്ള സമതുലനത്തെ ആശ്രയിച്ചിരിക്കുന്നു. 
സമതുലനം പല തലങ്ങളില്‍ സാധ്യമാണ്പുരാതന ശിലായുഗത്തില്‍ ഒരു സമതുലനം ഉണ്ടായിരുന്നു.നവീന ശിലായുഗത്തില്‍, അതായത് കൃഷി ആരംഭിച്ച ശേഷംഅത് മറ്റൊരു സമതുലനത്തില്‍ എത്തി.നാഗരികതകളുടെ ആവിര്‍ഭാവത്തോടെ അത് അതിനേക്കാള്‍ ഉയര്‍ന്നതെന്ന് നമ്മള്‍ കരുതുന്ന ഒരു മാനവിക സംസ്ക്രുതിയിലെക്കും കുറേക്കൂടി ഊര്ജസാന്ദ്രവും വിഭവസംപന്നവും  ആയ മറ്റൊരുസമതുലനത്തിലേക്ക് എത്തിച്ചേര്‍ന്നു.

ആവിഎന്‍ജിന്റെ കണ്ടുപിടിത്തവും വ്യവസായവിപ്ലവവും ലാഭാധിഷ്ടിത ഉത്പാദനം എന്നആശയത്തിലൂന്നിയ മുതലാളിത്തവും  ആണ്‌സമതുലിതാവസ്ഥ തകര്‍ത്തത്നേരത്തെ തന്നെ പ്രകടമായിരുന്ന പ്രവണതകള്‍  (വനനശീകരണംചതുപ്പ് നികത്തല്‍സര്‍വവിനാശകമായ യുദ്ധങ്ങള്‍,വിഭവശോഷണംപരിസ്ഥിതി ദൂഷണം അതോടെ കൂടുതല്‍ ശക്തമാകുകയും പ്രകൃതിയില്‍ നാശം വിതയ്ക്കാനുള്ള നമ്മുടെ കഴിവിനെ അത് പലമടങ്ങ്‌ പെരുപ്പിക്കുകയും ചെയ്തുഇന്ന് ചരിത്രത്തിലാദ്യമായി നമുക്ക് ഭൂമിയെ അപ്പാടെ ചുട്ടു ചാമ്പലാക്കാനോ ആവാസവ്യവസ്ഥകളെ മുച്ചൂടുംഅട്ടിമറിക്കാനോ ഉള്ള ശേഷി കൈവന്നിരിക്കുന്നുപ്രാകൃതിക ഊര്ജസ്രോതസ്സുകളുടെ മേലുള്ള നിയന്ത്രണവും ആധുനിക  സാങ്കേതിക വിദ്യകളും ആണ്‌ശേഷി നമുക്ക് നേടിത്തന്നത്പക്ഷേഇതേ ശേഷികള്‍ തന്നെ നമുക്ക് ചരിത്രത്തിലെന്നത്തെക്കാളും ഉയര്‍ന്ന ജീവിത ഗുണതയും ആയുര്‍ദൈര്‍ഘ്യവുംവിശപ്പില്‍ നിന്നും നിരക്ഷരതയില്‍ നിന്നും രോഗങ്ങളില്‍ നിന്നുമുള്ള മോചനവും സാധ്യമാക്കിയിട്ടുമുണ്ട്.അതുകൊണ്ട് ശിലായുഗത്തിലെ പ്രകൃതിയുമായുള്ള സമതുലനമല്ലഅതിനേക്കാള്‍ വളരെ ഉയര്‍ന്നതും ജീവിതഗുണതയാര്‍ന്നതും ആയ ഒരു സമതുലനം ആണ്‌ നമ്മുടെ നിയോഗംഅതിന് വിഭവങ്ങളും ഊര്‍ജവും കൂടിയേ തീരൂ. അതിന് ശാസ്ത്രസാങ്കേതിക വിദ്യകളുടെ നിരാസമോ നിഷേധമോ അല്ലഅവ

 

യുടെ മെച്ചപ്പെടുത്തലും  സമര്‍ത്ഥമായ  പ്രയോഗവും ആണ്‌ ആവശ്യംവികസനത്തിനു വേണ്ടി നാം ചെയ്യുന്ന പ്രവൃത്തികളുടെ പാരിസ്ഥിതിക ആഘാതങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുന്നതിനുംഅവ നമ്മുടെ ദീര്‍ഘകാല നിലനില്പിനോ ജീവിതഗുണതയ്ക്കോ ഹാനികരം ആകുന്നില്ല എന്ന്‌ ഉറപ്പുവരുത്തുന്നതിനും നമുക്കു കഴിയണം.

മുന്നേ സൂചിപ്പിച്ചതുപോലെപ്രകൃതിയില്‍ ഒരു ആഘാതവും ഏല്‍പ്പിക്കാതെ നമുക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ നിറവേറാനാവില്ലഅത്തരം ആഘാതങ്ങള്‍ പ്രകൃതിയില്‍ തിരുത്താനാവാത്ത ക്ഷതങ്ങള്‍ ഏല്പിക്കുന്നവയാണെങ്കില്‍, നാം വളരെയേറെ സൂക്ഷിച്ച് മാത്രമേ മുന്നേറാവൂ. (ഉദാഹരണംവന്‍കിടഅണക്കെട്ടുകള്‍, തണ്ണീര്തടം നികത്തല്‍, വനഭൂമിയുടെ സ്വഭാവം മാറ്റല്‍ ,…)  അത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സ്വകാര്യലാഭത്തിനോ താത്കാലിക നേട്ടങ്ങള്‍ക്കോ വേണ്ടിയാകരുത്പൊതു താത്പര്യത്തിന് വേണ്ടി മാത്രമേ ആകാവൂ. എങ്കില്‍ പോലും അവയ്ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന്‌ പരിശോധിക്കണം. ബദലുകള്‍ക്ക് ചെലവ് കൂടുതലായാലും അത് വഹിക്കാന്‍ സമൂഹം തയാറാകണം.പ്രായോഗികമായ ബദലുകളൊന്നും ഇല്ലാത്ത സാഹചര്യങ്ങളില്‍ മാത്രമേ അത്തരം പ്രവൃത്തികള്‍ക്ക്‌ മുതിരാവൂഅപ്പോഴും അവയുടെ പാരിസ്ഥിതിക ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിനു സാധ്യമായ എല്ലാ മുന്‍കരുത

ലുകളും എടുത്തിരിക്കണം. അതിനുള്ള ചെലവുകള്‍പദ്ധതിയുടെ അനിവാര്യ ചെലവായിത്തന്നെ കണക്കാക്കണം.

വിപണി അധിഷ്ടിതമായ ഒരു സമ്പദ് വ്യവസ്ഥയില്‍,

Categories: Updates