സിൽവർലൈൻ മുൻഗണനയല്ല

സില്‍വര്‍ലൈന്‍പദ്ധതിയുമായി ബന്ധപ്പെടുത്തി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് നടത്തി യ പഠനത്തിലൂടെ കണ്ടെത്തിയ പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതസാധ്യതകള്‍ ഗൗരവമേറിയ തും കേരളത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നതുമാണ്.സിൽവർലൈൻ കടന്നു പോകുന്ന മുപ്പതു മീറ്റർ പ്രദേശത്തെയും അതിനു ഇരുവശവും വരുന്ന 85 മീറ്റർ വീതമുള്ള പ്രദേശത്തേയും പ്രത്യേക മായി എടുത്താണ് പഠനം നടത്തിയത്.
പരിഷത്ത് നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകളനുസരിച്ചു് കേരളത്തിലെ സവിശേഷമായ എല്ലാ ആവാസവ്യവസ്ഥകളെയും പാതയുടെ നിർമാണം ബാധിക്കുന്നുണ്ട്.കേരളത്തിന്റെ ഭൗമഘടന, പ്രളയതടങ്ങൾ,നീരൊഴുക്ക് തുടങ്ങിയ സ്വാഭാവിക വ്യവസ്ഥകളെയും മനുഷ്യരുടെ ആവാസസ്ഥലങ്ങള ടങ്ങിയ നിർമ്മിതപ്രകൃതിയെയും സാമൂഹിക സാമ്പത്തികവ്യവസ്ഥകളെയും ഒരേ സമയം ബാധിക്കുന്ന പദ്ധതിയാണ് സിൽവർലൈൻ.
പാത കടന്നുപോകുന്ന 202 കി.മീറ്റർ പ്രളയസാധ്യതപ്രദേശമാണ്. ഇവിടെത്തന്നെ 1050 ഏക്കർ സ്ഥലത്ത് എമ്പാങ്ക്മെന്റുകളോ കട്ടിങ്ങുകളോ ആണ് നിർമ്മിക്കുന്നതി എന്നത് പ്രതിസന്ധി വർദ്ധിപ്പിക്കും.പാത 204 ഇടത്ത് അരുവികളേയും 57 ഇടത്ത് നദികളെയോ മറ്റു ജലാശയങ്ങളെയോ മുറിച്ചുകടക്കുന്നുണ്ട് .
500 ഓളം അടിപ്പാതകളും ചെറുതും വലുതുമായ 500 ഓളം പാലങ്ങളും പദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിക്കേണ്ടിവരും.ഇവയൊക്കെ നീരൊമൊഴുക്കിന്റെ സ്വാഭാവികതയിൽ വരുത്താവുന്ന മാറ്റങ്ങളെ പ്പറ്റി DPR ല്‍ കാര്യമായൊന്നും പറയുന്നില്ല.ഇതൊക്കെ ഭാവിയിൽ കേരളത്തിന്റെ പ്രളയ സാധ്യതാപ്രദേശത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുകയും ചെയ്യും.കാലാവസ്ഥാമാറ്റവുമായി ബന്ധപെട്ടു് വരുംകാലങ്ങളിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളും ഇവിടെ പരിഗണിക്കണം.
പാരിസ്ഥിതികപ്രാധാന്യമേറിയ നെല്‍വയലുകള്‍,ചതുപ്പുകള്‍,നദീമുഖങ്ങള്‍,കണ്ടല്‍ക്കാടുകള്‍, ചെങ്കല്‍കുന്നുകള്‍, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസവ്യവസ്ഥകള്‍,ജൈവവൈവിധ്യ സങ്കേതങ്ങള്‍ എന്നിവയിലൂടെയെല്ലാം സില്‍വര്‍ലൈന്‍ കടന്നുപോകുന്നുണ്ട്.വംശനാശഭീഷണി നേരിടുന്ന 47 തരം മത്സ്യങ്ങളുടെയും നിരവധി ദേശാടനപ്പക്ഷികളുടെയും  ആവാസവ്യവസ്ഥയിൽ കൂടി യാണ് സില്‍വര്‍ലൈന്‍ നിർമ്മിക്കുന്നത്.
പാത പോകുന്ന സ്ഥലത്ത് 30 മീ. പരിധിയില്‍ 7409 വീടുകളും 33 ഫ്ലാറ്റുകളും വരുന്നുണ്ട്. 30 മീ. ല്‍ മൊത്തത്തിൽ 8469 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വരും.ഇവയിൽ സ്കൂളുകള്‍, ആശുപത്രികൾ, ആരാധനാലയങ്ങള്‍ എന്നിങ്ങനെ 40 ഇനങ്ങളിലായി കെട്ടിടങ്ങള്‍ ഉൾപ്പെടുന്നു.
30 മീ.പരിധിയില്‍ 6.82 ഏക്കര്‍ മത്സ്യകൃഷിയ’ടക്കം 1927 ഏക്കര്‍കൃഷിസ്ഥലംപൂര്‍ണ്ണമായി നശിക്കും.സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പലതരം നിര്‍മ്മിതികളായ എംബാങ്ക്‌മെന്റ്,വയഡക്‌ട്,കട്ടി ങ്ങ്,ടണല്‍,പാലം എന്നിവയൊക്കെ ഏതൊക്കെ ജില്ലയില്‍,എത്രമാത്രം,എവിടെയൊക്കെ എന്നതിന്റെ വിശദാംശങ്ങള്‍ പരിഷത് പഠനത്തില്‍ ലഭ്യമാണ്.അതനുസരിച്ച് നേരത്തെ പറഞ്ഞതുപോലെ എംബാ ങ്ക്‌മെന്റും കട്ടിങ്ങും പണിയാന്‍ മാത്രം 1050 ഏക്കര്‍ സ്ഥലമെടുക്കേണ്ടിവരും ഈ നിര്‍മ്മിതി കൂടുതലുള്ള ത് കോഴി ക്കോട്,(60)കണ്ണൂര്(48)‍, കാസര്‍കോഡ് (48), തൃശ്ശൂര്(42)‍ ജില്ലകളിലാണ്.ഇത് ഈ ജില്ല കളിലെ സില്‍വര്‍ലൈനിന്റെ ആകെ നീളത്തിന്റെ ശരാശരി 75% ത്തിൽ അധികം വരും. ഉദാഹരണ ത്തിന്, കോഴിക്കോട് ജില്ലയില്‍ പാതയുടെ ആകെ നീളമായ 75 കി.മീ. ല്‍ 60 കി.മീ.റും എംബാങ്ക്‌ മെന്റും കട്ടിങ്ങും ചേര്‍ന്നതാണ്.മറ്റൊരു ആറര കി.മീ. കോഴിക്കോട് നഗരത്തിനും കല്ലായിപ്പുഴയ്ക്കും അടി യിലൂടെയുള്ള ടണല്‍ ആണ്.എംബാങ്ക്‌മെന്റിന് പലയിടത്തും എട്ട് മീറ്റര്‍ വരെ ഉയരം ഉണ്ടാകുമെന്നതും 293 കി.മീ അത് നിർമ്മിക്കുന്നതും ഭാവിയിൽ ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാ ക്കും.
സല്‍വര്‍ലൈനിന്റെ സാമ്പത്തിക പ്രായോഗികത നിർണ്ണയിക്കാനായി ഉപയോഗിച്ച ERR, FRR എന്നിവയിലെ പൊരുത്തക്കേടുകൾ മുന്നേ തന്നെ മറ്റു പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.2019 ലെ FR ല്‍ നിന്ന് 2020 ലെ DPR ലേക്കെത്തുമ്പോള്‍ ചില നിര്‍മിതിയുടെ നിര്‍മാണചെലവില്‍ 74% വരെ കുറവു കാണിക്കുന്നുണ്ട്.അക്കാലത്തെ വിലക്കയറ്റം പോലും പരിഗണിക്കാതെയാണിത്.യാത്രക്കാരുടെഎണ്ണം കണക്കാക്കിയ സര്‍വെയില്‍ 380 പേരുടെ അഭിപ്രായം മാത്രം പരിഗണിച്ചാണ് നിത്യയാത്രക്കാര്‍, 80,000 ത്തോളം വരുമെന്ന് തീരുമാനിച്ചത്.ഒരു ഭാഗത്തേക്ക് മാത്രം പ്രതിദിനം 37 വണ്ടികൾ ഉണ്ടാകു മെന്ന് പറയുന്നത് കോഴിക്കോട് വരെ മാത്രമാണ്.കാസര്‍കോട്ടേക്ക് 18 വണ്ടികൾ മാത്രമേ ഉള്ളൂ. അതി നാല്‍ യാത്രക്കാര്‍ പിന്നെയും കുറയും.
പദ്ധതിയുടെ നടത്തിപ്പും റിയല്‍ എസ്റ്റേറ്റ് വികസനവും ഏൽപ്പിക്കുന്നത് 75 ശതമാനത്തോളം സ്വകാര്യപങ്കാളിത്തമുള്ള രണ്ട് പ്രത്യേക കമ്പനികളെയാണ്.TOD മാതൃകയിലാണ് പദ്ധതി നടപ്പാക്കു ന്നത്.ഇവയോടൊപ്പം കെ റെയിൽ കണക്കാക്കിയവിധമുള്ള യാത്രക്കാരുടെ ചേരുവ കൂടി കണക്കിലെടു ക്കേണ്ടതുണ്ട്. ബ്രോഡ്‌ഗേജില്‍ നിന്ന് മാറി സ്റ്റാന്‍ഡേര്‍ഡ് ഗേജ് നിര്‍ദേശിക്കുമ്പോള്‍ രണ്ടിനേയും ചേര്‍ത്ത് ഒരു താരതമ്യപഠനം പോലും നടത്തിയിട്ടില്ല.
പാത കടന്നുപോകുന്നിടത്തെ ഭൂമിയുടെ ഗുണദോഷങ്ങള്‍ ശാസ്‌ത്രീയമായി പഠിച്ചുകൊണ്ടല്ല DPR തയ്യറാക്കിയത്.വെള്ളത്തിന്റെ ഒഴുക്ക്,പ്രളയദുരന്തസാധ്യത,നിര്‍മാണത്തിനും നടത്തിപ്പിനും ആവ ശ്യമുള്ള വെള്ളം എന്നിവയെപ്പറ്റിയുള്ള ഹൈഡ്രോളജി പഠനങ്ങള്‍ നടന്നിട്ടില്ല.ഏറ്റെടുക്കേണ്ട ഭൂമി, ബഫര്‍സോണ്‍,വണ്ടിയുണ്ടാക്കുന്ന ഭൗമകമ്പനം,സൃഷ്ടിക്കാവുന്ന തൊഴിലവസരങ്ങള്‍,വേണ്ടിവരുന്ന പ്രകൃതിവിഭവങ്ങള്‍ ,മാലിന്യസംസ്ക്കരണം എന്നിവ സംബന്ധിച്ചൊന്നും ശാസ്‌ത്രീയപഠനങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ല DPR. ഇത്രയും വലിയ പദ്ധതിയുടെ ‘വിശദമായ പദ്ധതിരേഖ’, ഒന്നിനെപ്പറ്റിയും വിശദാംശങ്ങളില്ലാത്തതാണ്. .
സില്‍വര്‍ലൈന്‍ പദ്ധതിയെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെടുത്തി ചര്‍ച്ചചെയ്യാനാ ണ് പരിഷത്ത് എപ്പോഴും ശ്രമിച്ചത്.ഭൂരിഭാഗം ജനങ്ങള്‍ക്ക് ഗുണമുണ്ടാകുന്നതും ഒപ്പം പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതുമാകണം വികസനപദ്ധതികള്‍ എന്നതാണ് പരിഷത്തിന്റെ നിലപാട്. ഈ നിലപാട് വെച്ച് നോക്കുമ്പോള്‍ ചുരുങ്ങിയ ചെലവില്‍ സമയം പാഴാക്കാതെ, കൂടുതല്‍ ജനങ്ങളും ചര ക്കുകളും ലക്ഷ്യത്തിലെത്തുന്ന രീതിയിലാവണം കേരളത്തിലെ ഗതാഗതം പ്രവര്‍ത്തിക്കുന്നത്. പൊതുഗ താഗതത്തിനായിരിക്കണം മുന്‍ഗണന.ഈ രീതിയില്‍ പരിശോധിക്കുമ്പോള്‍ സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിൽ നിലവിലുള്ള ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല.സിൽവർലൈൻ പദ്ധതി കൊണ്ടു ണ്ടാകുന്ന സാമൂഹിക പാരിസ്ഥിതിക നഷ്ടങ്ങൾ ഡി പി ആറിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ വച്ച് താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലായിരിക്കും.
മുകളില്‍ നല്‍കിയ പഠനഫലങ്ങളും DPR ലെ അശാസ്‌ത്രീയതയും അപൂര്‍ണതയും ചേർത്തു വായിക്കുമ്പോള്‍ സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിൽ ദൂരവ്യാപകമായ പാരിസ്ഥിതിക സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നാണ് ബോധ്യപ്പെടുന്നത്.അതിനാല്‍ പരിഷത്ത് ആവർത്തിച്ചുപറഞ്ഞതുപോലെ സിൽവർലൈൻ കേരളത്തിന്റെ വികസനത്തിൽ മുൻഗണനയല്ലെന്ന നിലപാട് പരിഷത്ത് നടത്തിയ പുതിയപഠനം സാധൂകരിക്കുകയാണ്.ഈ സാഹചര്യത്തിൽ സിൽവർലൈനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളുമായും വിവിധമേഖലകളിലെ വിദഗ്ദ്ധരുമായും ചർച്ചചെയ്യാൻ തയ്യാറാകണമെന്ന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് 59 ാം വാര്‍ഷിക സമ്മേളനം കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു.

Categories: Updates