തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ചെമ്പ് സംസ്കരണം നടത്തുന്ന വേദാന്തഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സ്റ്റെര്‍ലറ്റ് കമ്പനി ഉയര്‍ത്തുന്ന പരിസ്ഥിതിപ്രശ്നത്തിനെതിരെ ജനങ്ങള്‍ കഴിഞ്ഞ 100 ദിവസമായി സമരം നടത്തിവരികയാണ്. സമരം നടത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്കുനേരെ കഴിഞ്ഞദിവസം നടന്ന പോലീസ് വെടിവെപ്പും അതുമൂലമുണ്ടായ മരണവും തികച്ചും ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.
പരിസ്ഥിതി ആഘാതമുണ്ടാക്കുന്നതിലും മനുഷ്യാവകാശലംഘനം നടത്തുന്നതിലും കുപ്രസിദ്ധമായ കമ്പനിയാണ് വേദാന്തഗ്രൂപ്പ്. ഒറീസ്സയില്‍ അവര്‍ നടത്താനിരുന്ന ബോക്സൈറ്റ് ഖനനം ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടാണ് ഈ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
ഗുരുതരമായ പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന ഇത്തരം കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. സര്‍ക്കാര്‍ നല്കുന്ന പിന്തുണ മനുഷ്യാവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറുന്നതിനുള്ള അവസരമാക്കുകയാണ് ഇത്തരം കമ്പനികള്‍. ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്ന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സത്വര നടപടികള്‍ കൈക്കൊള്ളണം.
Updates
ചാന്ദ്രയാൻ: ശാസ്ത്രസമൂഹത്തിൻ്റെ അഭിമാനാർഹമായ വിജയം
ചാന്ദ്രയാൻ 3ൻ്റെ വിജയത്തോടുകൂടി ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ ചരിത്രത്തിൽ സ്ഥാനം പിടിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിമുതലിങ്ങോട്ട് ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഭരണരംഗത്ത് നയപരമായും വിക്രം സാരാഭായിയെപ്പോലുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ഗവേഷണരംഗത്ത് ശാസ്ത്രീയമായും പാകിയ അടിത്തറയാണ് ഈ വലിയ നേട്ടത്തിലേക്ക് നമ്മളെ എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ സ്പേസ് റിസേർച്ച് Read more…