കാടേ കാടേ കൈനീട്ടൂ

അംബുജം കടമ്പൂര് രചിച്ച ‘കാടേ കാടേ കൈനീട്ടൂ’ എന്ന നോവല്‍ സന്തോഷത്തോടെ കുട്ടികളുടെ മുന്നില്‍ എത്തിക്കുകയാണ്. പേര് സൂചിപ്പിക്കും പോലെ ഇത് കാടുമായി ബന്ധപ്പെട്ട കഥയാണ്. ഒരു കുട്ടിക്കൊമ്പന്റെ കഥ. കാടും കാട്ടുമൃഗങ്ങളുമെല്ലാം കുട്ടികള്‍ക്ക് പ്രിയപ്പെട്ടതും ഇഷ്ടപ്പെട്ടതുമായ വിഷയമാണ്. അത്തരം കഥകള്‍ മലയാളത്തില്‍ ധാരാളമുണ്ട്. എന്നാല്‍ ‘കാടേ കാടേ കൈനീട്ടൂ’ വേറിട്ടു നില്‍ക്കുന്നത്, സമീപകാലത്ത്, വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള കാര്‍ഷികമേഖലകളില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ വിഷയമാക്കുന്നതിലൂടെയാണ്. അങ്ങനെ ഇതൊരു കാലികപ്രസക്തിയുള്ള Read more…

വരൂ ഇന്ത്യയെ കാണാം കാണാം

വരൂ ഇന്ത്യയെ കാണാം കാണാം. ഇന്ത്യ മുഴുവൻ യാത്ര ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ആരെങ്കിലും ഉണ്ടാകുമോ? ആ ഭാഗ്യം എല്ലാവർക്കും ഒത്തുവന്നു എന്ന് വരില്ല ഇല്ല. എന്തൊക്കെ ഭാഷകൾ, ഏതെല്ലാം വിശ്വാസങ്ങൾ, വൈവിധ്യമാർന്ന ജീവിതരീതികൾ, ആചാരാനുഷ്ഠാനങ്ങൾ, വേഷങ്ങൾ, സംസ്കാരങ്ങൾ, വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ സമ്പന്നത. ആ സമ്പന്നതയിലേക്ക് കുട്ടികളും മുതിർന്നവരും ആയ വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ടു പോവുകയാണ് ആണ് ഈ പുസ്തകം. 201ലെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ കൃതി. Read more…

ശിങ്കിടിമുങ്കന്റെ ചിരി

മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പലതട്ടുകളായി വിഭജിക്കുന്നതിലേക്ക് നയിക്കുന്ന പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് 2019 കടന്നുപോയത്. ഇന്ത്യയിലാകമാനം കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പല സംഘര്‍ഷങ്ങളിലും കലാപങ്ങളിലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭജനത്തിന്റെ സൂചനകള്‍ വ്യക്തമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ശിങ്കിടിമുങ്കന്‍ എന്ന കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിറുത്തി, അന്ധവിശ്വാസങ്ങള്‍ക്കെതിരെ യുക്തിചിന്താപരമായ നിലപാടുകള്‍ എടുത്തിരുന്ന സഞ്ജയന്‍, മാധവിക്കുട്ടി, ചുള്ളിക്കാട്, മുല്ലനേഴി, കാള്‍സാഗന്‍ എന്നിവരുടെ ഏതാനും രചനകളെ ഉപജീവിച്ച് ഈ Read more…

സൂര്യഗ്രഹണം-അറിയേണ്ടകാര്യങ്ങൾ

2019 ഡിസംബര്‍ 26ന് സംഭവിക്കുന്ന വലയസൂര്യഗ്രഹണം ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ വ്യാപകമായി നടക്കുകയാണ്. ഗ്രഹണത്തെക്കുറിച്ച് സാമാന്യജനങ്ങള്‍ക്കുള്ള സമീപനത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ഇങ്ങനെ മാറ്റംവരുത്തുന്നതില്‍ ശാസ്ത്രസാഹിത്യപരിഷത്തിനും കാര്യമായ പങ്ക് വഹിക്കാനായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഹാലി ധൂമകേതുവിനെ സ്വാഗതം ചെയ്തുകൊണ്ട് വ്യാപകമായി സംഘടിപ്പിച്ച ക്ലാസ്സുകളും നാം ജീവിക്കുന്ന ലോകം ക്ലാസ്സുകളുമെല്ലാം ഇക്കാര്യത്തില്‍ വലിയ സംഭാവന ചെയ്തിട്ടുണ്ട്. ആദികാലം മുതല്‍ക്കേ മനുഷ്യനെ ഏറെ ഭയപ്പെടുത്തിയിരുന്ന ഒരു പ്രതിഭാസമായിരുന്നു ഗ്രഹണങ്ങള്‍; വിശേഷിച്ച് പൂര്‍ണസൂര്യഗ്രഹണം. ജ്വലിച്ചുനില്‍ക്കുന്ന സൂര്യന്റെ ഒരറ്റം Read more…

കുരുന്നില

കുരുന്നില. പ്രീപ്രൈമറി, അംഗണവാടി പ്രായത്തിലുളള കുഞ്ഞുങ്ങള്‍ക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും സചിത്രകാർഡുകളും അടങ്ങുന്ന ഒരു സെറ്റാണ് കുരുന്നില. ഒന്നാം ക്ലാസുകാര്‍ക്കും ആസ്വദിക്കാം. നിറയെ ചിത്രങ്ങളുള്ള മുപ്പത്തിനാല് പുസ്തകങ്ങളും പത്ത് കാർഡുകളും. അധ്യാപകര്‍ക്ക് ബഹുവിധ സാധ്യതകളാണ് കുരുന്നില തുറന്നിടുന്നത്. ചിത്രവായന, വ്യാഖ്യാനം, പുതിയപാഠം, തുറന്ന ചോദ്യങ്ങള്‍, ആവിഷ്കാരം, സ്വതന്ത്രവായനക്കാരെ സൃഷ്ടിക്കല്‍, സര്‍ഗാത്മകരചനയ്ക് പ്രചോദകം… വില 1800 രൂപ. പോസ്റ്റ് പബ്ലിക്കേഷൻ പ്രത്യേകവില 1500 രൂപ. പുസ്തകം തപാൽ വഴി Read more…

പരിസരദിപരിപാടികൾ ജൂൺ 5 മുതൽ 12 വരെ

ഈ വർഷത്തെ പരിസരദിനപരിപാടികൾ ജൂൺ 5 മുതൽ 12 വരെയാണ്. പൊതുപരിപാടികൾ അസാധ്യമായ സാഹചര്യത്തിൽ ഫേസ് ബുക്ക് ലൈവ് വഴിയാണ് പ്രഭാഷണങ്ങളും ക്ലാസ്സുകളും നടക്കുന്നത്. https://www.facebook.com/ksspexecutive/ എന്ന പരിഷത്ത് പേജിലൂടെ എല്ലാവർക്കും പങ്കാളികളാകാം.

കോവിഡ് 19: രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കുക

കോവിഡ് 19: രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കുക വലിയ ആള്‍ക്കൂട്ടം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലടക്കം കേന്ദ്ര സർക്കാർ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേരളവും നിയന്ത്രണങ്ങളിൽ അയവു വരുത്താൻ തീരുമാനിച്ചത് സംസ്ഥാനത്ത് തുടർന്നു പോരുന്ന ജാഗ്രതയ്ക്ക് കുറവു വരുത്തുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആശങ്കപ്പെടുന്നു. രോഗവ്യാപനത്തോത് കുറയാത്ത സാഹചര്യത്തിൽ സര്‍ക്കാര്‍‍ അനുമതി ഉണ്ടെങ്കിലും ആരാധനാലയങ്ങൾ ഉടൻ തുറക്കേണ്ടതില്ലെന്ന് സംസ്ഥാനത്തെ ഏകദേശം എല്ലാ മതവിഭാഗവും തീരുമാനമെടുത്തത് ശ്ലാഘനീയവും നിവിലുള്ള പ്രത്യേക സാഹചര്യത്തില്‍ Read more…

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോര്ട്ട്

പശ്ചിമഘട്ട വികസനവുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നിരുന്നാലും കമ്മറ്റിയുടെ ശുപാര്‍ശകളെ അധികരിച്ച് സജീവമായ ചര്‍ച്ചകള്‍ വിവിധതലങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ട്. മുഖ്യമായും ആറ് കാര്യങ്ങളെയാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. (1) പശ്ചിമഘട്ടം സംബന്ധിച്ച വിവരങ്ങളുടെ ക്രോഡീകരണം (2) പരിസ്ഥിതിവിലോല പ്രദേശങ്ങളെ തരംതിരിച്ചറിയല്‍ (3) തിരിച്ചറിഞ്ഞ പ്രദേശങ്ങളുടെ തരംതിരിച്ചുള്ള പരിരക്ഷണം (4) പശ്ചിമഘട്ടനിവാസികളുടെ ജീവിതസുരക്ഷ (5) പശ്ചിമഘട്ട വികസനം Read more…

വയറു നിറഞ്ഞാല് പോരാ-പോഷണവും ആഹാരവും

നമ്മുടെ നാട്ടിലെ കുട്ടികളിൽ മൂന്നിൽ രണ്ടു ഭാഗത്തിനും പോഷണക്കുറവ് ബാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പോഷണക്കുറവ് കണ്ടുപിടിക്കാൻ ക്രമമായി തൂക്കം നോക്കലാണ് ഒരു മാർഗം. അങ്കണവാടികളിലും, സ്കൂളുകളിലുമൊക്കെ ഇങ്ങനെ ചെയ്യാവുന്നതാണ്. ചില സ്ഥലങ്ങളിൽ ചെയ്യുന്നുമുണ്ട്. നിശ്ചിത അളവിൽ താഴെ തൂക്കമുള്ള കുട്ടികൾക്ക് ഫലവ ത്തായ പോഷകാഹാര ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അത വരുടെ പഠനത്തേയും ഭാവി ജീവിതത്തേയും ദോഷകരമായി ബാധിക്കും. വളർച്ചാ മുരടിപ്പും അധ്വാനശേഷിയുടെ കുറവും അടിക്കടിയുണ്ടാവുന്ന രോഗ ങ്ങളുമൊക്കെയാണ് പോഷണക്കുറവിന്റെ അനന്തരഫലങ്ങൾ. Read more…

റേച്ചല് കാഴ്സണ്- പ്രകൃതിയുടെ പരിവ്രാജിക

ശാസ്ത്രസാഹിത്യ പരിഷത്ത് എക്കാലത്തും എതിർത്തുപോന്ന ഒന്നാണ് അശാസ്ത്രീയവും അമിതവുമായ കീടനാശിനി ഉപയോഗം. ആഗോള പരിസ്ഥിതി പ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത ശാസ്ത്രജ്ഞ റേച്ചൽ കാഴ്സന്റെ പ്രസിദ്ധീക രണങ്ങൾക്ക് പ്രചാരണം നൽകാൻ പരിഷത്ത് എന്നും ശ്രദ്ധി ച്ചു പോന്നിട്ടുണ്ട്. കാഴ്സന്റെ വിശ്വവിഖ്യാതമായ “സൈലന്റ് സ്പ്രിങ്’ എന്ന പുസ്തകത്തിന്റെ ഒരു ചെറുപതിപ്പ് “പാടാത്ത പക്ഷികൾ” എന്ന പേരിൽ പരിഷത്ത് 1979-ൽ ത്തന്നെ പ്രസി ദ്ധീകരിച്ചിരുന്നു. റേച്ചൽ കാഴ്സന്റെ ജന്മശതാബ്ദി 2007-08 കാലത്ത് ലോകം മുഴുവൻ Read more…