കൂടംകുളം ആണവനിലയത്തിലെ അപകടം മുന്നറിയിപ്പ്‌

കൂടംകുളം ആണവനിലയത്തിലുണ്ടായ പൊട്ടിത്തെറി ആശങ്കാജനകമാണെന്നും അവിടുത്തെ സുരക്ഷാസംവിധാനങ്ങള്‍ കുറ്റമറ്റതല്ല എന്നാണിത്‌ തെളിയിക്കുന്നതെന്നും ആയതിനാല്‍ അവിടെ ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു. തദ്ദേശവാസികളും ഇന്ത്യന്‍ ശാസ്‌ത്രസമൂഹവും വിവിധ ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങളും ഉന്നയിച്ച ആശങ്കകള്‍ ശരിയാണെന്നാണ്‌ ഈ സംഭവം സൂചിപ്പിക്കുന്നത്‌. നിലയത്തിന്റെ പ്രവര്‍ത്തനം ചില ഉപാധികള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി കൊടുക്കവേ സുപ്രീംകോടതി ജനങ്ങളുടെ സുരക്ഷയാണ്‌ അവിടെ ചെലവാക്കിക്കഴിഞ്ഞ പണത്തേക്കാള്‍ പ്രധാനം എന്ന നിരീക്ഷണം നടത്തിയിരുന്നു. Read more…

അമ്പത്തിയൊന്നാം വാര്‍ഷികം അംഗീകരിച്ച പ്രമേയങ്ങള്‍

പ്രമേയം 1 സമചിത്തതതോടെയുള്ള സംവാദാത്മക അന്തരീക്ഷം ഉറപ്പുവരുത്തുക കേരളത്തിന്റെ സാംസ്‌കാരീകാന്തരീക്ഷം സവിശേഷമായ സങ്കീര്‍ണതകളിലൂടെ കടന്നുപോവുകയാണ്‌. വികസനം, പരിസ്ഥിതി, സംസ്‌കാരം, ലിംഗനീതി തുടങ്ങിയ വിവിധ മേഖലകളില്‍ മൗലികവും വൈജ്ഞാനികതലത്തിലുള്ളതുമായ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്‌. വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരികയും അവ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുമ്പോഴാണ്‌ പുതിയ ആശയങ്ങള്‍ രൂപപ്പെടുന്നതും അഭിപ്രായ സമന്വയത്തിലേക്ക്‌ വരികയും ചെയ്യുന്നത്‌. ഏത്‌ സമൂഹത്തിനും ബാധകമായ ഈ പൊതുതത്വം കേരളത്തിനും ഒഴിവാക്കാനാവില്ല. എന്നാല്‍ സമീപകാല കേരളത്തില്‍ ഇത്തരത്തിലുള്ള സ്വാഭാവികമായ ആശയവിനിമയവും Read more…

ആവശ്യമുണ്ട്‌ പശ്ചിമഘട്ടത്തെ, ജീവനോടെ തന്നെ; പ്രചരണ ക്യാമ്പയിന്‍ ജൂണ്‍ 5 നു ആരംഭിക്കും

ആവശ്യമുണ്ട്‌ പശ്ചിമഘട്ടത്തെ, ജീവനോടെത്തന്നെ എന്ന മുദ്രാവാക്യവുമായി പശ്ചിമഘട്ട സംരക്ഷണ ക്യാമ്പയിന്‍ ശക്തിപ്പെടുത്താന്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അമ്പത്തൊന്നാം വാര്‍ഷിക സമ്മേളനം തീരുമാനിച്ചു. ഇതിനായി വനസംരക്ഷണം, വിഭവ വിനിയോഗം, വികസന നയം തുടങ്ങിയ വിഷയങ്ങളില്‍ ലഘുലേഖകള്‍ തയ്യാറാക്കി ജനസംവാദങ്ങള്‍ സംഘടിപ്പിക്കും. ലോക പരിസര ദിനമായ ജൂണ്‍ 5 ന്‌ നടക്കുന്ന ഗൃഹ സന്ദര്‍ശനത്തോടെ ക്യാമ്പയിന്റെ ഈ ഘട്ടം ആരംഭിക്കും. സമത്വം, സ്ഥായിത്വം എന്നിവയില്‍ ഊന്നിയുള്ള പുതിയ വികസന പരിപ്രേക്ഷ്യം കേരളത്തിനാവശ്യമാണ്‌. ഇതു Read more…

അന്ധവിശ്വാസങ്ങള്‍ക്കും യുക്തിരാഹിത്യത്തിനുമെതിരെ വിപുലമായ ശാസ്‌ത്രബോധന ക്യാമ്പയിന്‍ ആരംഭിക്കും

സമൂഹത്തില്‍ ശാസ്‌ത്രബോധവും യുക്തി ചിന്തയും വളര്‍ത്തുന്നതിനും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരായും വിപുലമായ ശാസ്‌ത്രബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന വാര്‍ഷികം തീരുമാനിച്ചു. ഗ്രന്ഥശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ ശാസ്‌ത്രത്തിന്റെ രീതി, യുക്തിചിന്ത എന്നിവെയക്കുറിച്ചുള്ള ക്ലാസ്സുകളും സംവാദങ്ങളും സംഘടിപ്പിക്കും. ഇതിനായി സംസ്ഥാന ജില്ലാ തലത്തില്‍ പരിശീലനങ്ങളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ നിയന്ത്രിക്കുന്നതിന്‌ ഒരു നിയമം കൊണ്ടു വരേണ്ടതുണ്ട്‌. നിയമം കൊണ്ട്‌ Read more…

ഡോ. എന്‍.കെ.ശശിധരന്‍ പിള്ള പ്രസിഡന്റ്, വി വി ശ്രീനിവാസന്‍ ജനറല്‍ സെക്രട്ടറി

ഡോ. എന്‍.കെ.ശശിധരന്‍ പിള്ള പ്രസിഡന്റ്, വി വി ശ്രീനിവാസന്‍ ജനറല്‍ സെക്രട്ടറി ——————————————————— കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റായി ഡോ.എന്‍.കെ. ശശിധരന്‍ പിള്ളയെയും ജനറല്‍ സെക്രട്ടറിയായി വി.വി. ശ്രീനിവാസനെ പി.കെ. നാരായണനെയും ട്രഷററായും തെരഞ്ഞെടുത്തു. ടി.കെ ആനന്ദി, ടി.പി. ശ്രീശങ്കര്‍ എന്നിവര്‍ വൈസ്പ്രസിഡന്റുമാരും പി.വി.ദിവാകരന്‍, കെ.വി.സാബു, പി.ഗോപകുമാര്‍ എിവര്‍ സെക്രട്ടറിമാരുമാണ്. ശാസ്തഗതി പത്രാധിപരായി പ്രൊഫ.എം.കെ. പ്രസാദ്, യുറീക്കാ പത്രാധിപരായി പ്രൊഫ. കെ പാപ്പൂട്ടി, ശാസ്ത്രകേരളം പത്രാധിപരായി ബാലകൃഷ്ണന്‍ ചെറൂപ്പ, Read more…

രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മതസംഘടനകളും അന്ധവിശ്വാസങ്ങള്‍ക്കും ജാതീയതക്കുമെതിരെ സൃഷ്‌ടിപരമായ വിമര്‍ശനങ്ങളുയര്‍ത്തണം – ഡോ.ഹമീദ്‌ ദബോല്‍ക്കർ

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അന്‍പത്തൊന്നാം വാര്‍ഷിക സമ്മേളനം ആരംഭിച്ചു ഉദിനൂര്‍ : പൊതു രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മതസംഘടനകളും അന്ധവിശ്വാസങ്ങള്‍ക്കും ജാതീയതക്കുമെതിരെ സൃഷ്‌ടിപരമായ വിമര്‍ശനങ്ങളുയര്‍ത്തണമെന്നും ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ കര്‍ശന നിയമങ്ങളുണ്ടാവണമെന്നും ഡോ. ഹമീദ്‌ ദബോല്‍ക്കർ അഭിപ്രായപ്പെട്ടു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അന്‍പത്തൊന്നാം വാര്‍ഷിക സമ്മേളനം ഉദിനൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാഷ്‌ട്രാ അന്ധശ്രദ്ധ നിര്‍മൂലൻ സമിതിയുടെ പ്രവര്‍ത്തകനും അന്ധവിശ്വാസത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയതിനാൽ കൊല്ലപ്പെട്ട ഡോ. നരേന്ദ്ര ദബോല്‍ക്കറുടെ മകനുമാണ്‌ Read more…

പഠനത്തിന്‌ മാതൃഭാഷ നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരം

http://editionstnt.com/ മാതൃഭാഷയിലൂടെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്‌ ഭാഷാ വിരുദ്ധമാണെന്നും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ മാതൃഭാഷ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിനവകാശമില്ലെന്നുമുള്ള സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്‌. ലോകമാകെ പരിഷ്‌കൃതസമൂഹം അംഗീകരിച്ച പൊതുതത്വമാണ്‌ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം എന്നത്‌. മാതൃഭാഷ എന്നത്‌ ജനിച്ചുവളരുന്ന കുട്ടി ജീവിതത്തോടൊപ്പം സാംസ്‌കാരികമായി ആര്‍ജ്ജിക്കുന്ന സവിശേഷ സമ്പത്താണ്‌. അതിനാലാണ്‌ ആശയവിനിമയത്തിനും അറിവ്‌ ആര്‍ജ്ജിക്കുന്നതിനും മാതൃഭാഷ അനിവാര്യമാകുന്നത്‌. ഇന്നലെ പുറത്തുവന്ന സുപ്രീംകോടതിവിധി ഈ പൊതുഅക്കാദമിക തത്വങ്ങളെ നിരാകരിക്കുന്നതാണ്‌. ഭാഷാന്യൂനപക്ഷ സമൂഹമായാലും Read more…